തിരുവനന്തപുരം: മങ്കിപോക്‌സ് (കുരങ്ങ് വസൂരി, വാനര വസൂരി ) പകർച്ചവ്യാധി 116 രാജ്യങ്ങളില്‍ വ്യാപിച്ചു വന്നതിനെ തുടര്‍ന്ന്, കേരളത്തിലും ജാഗ്രത നിര്‍ദേശമുണ്ട്. രാജ്യാന്തര യാത്രക്കാർക്ക് സമ്പർക്കമുള്ളവരിലും, യാത്ര ചെയ്യുകയോ, രാജ്യാന്തര യാത്രക്കാരുമായി സമ്പർക്കത്തിലുണ്ടായിരുന്നവരിലും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദേശിച്ചു.
ഇന്ത്യയില്‍ ആദ്യമായി 2022 ജൂലൈ 14 ന് കേരളത്തില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ചിരുന്നു. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസ്സുകാരനിലാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. മുമ്ബ് കെനിയയില്‍ കണ്ടെത്തിയ ക്ലേഡ് 2ബി വകഭേദം ഭീതിയുണര്‍ത്തിയിരുന്നെങ്കിലും, ഇപ്പോഴുള്ള ക്ലേഡ് 1 ആണ് ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ളതും, തീവ്രതയേറിയതും. ലോകത്ത് ഇതിനകം ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ശ്രദ്ധിക്കുക: പനി, വീർത്ത ലിംഫ് നോഡുകൾ (ഗ്രന്ഥികൾ), കുമിളകൾ രൂപപ്പെടുകയും പിന്നീട് പുറംതോട് രൂപപ്പെടുകയും ചെയ്യുന്ന ചുണങ്ങ് എന്നിവയാണ് ലക്ഷണങ്ങൾ. അണുബാധയുണ്ടായി 5 മുതൽ 21 ദിവസംത്തിനകം രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. രോഗലക്ഷണങ്ങളുടെ ദൈർഘ്യം സാധാരണയായി 2 മുതൽ 4 ആഴ്ച വരെയാണ്. നേരിയ ലക്ഷണങ്ങൾ ഉണ്ടാവുകയോ രോഗലക്ഷണങ്ങളൊന്നും അറിയാതെ രോഗബാധയുണ്ടാവുകയോ ചെയ്യാം. പനിയും മറ്റ് ലക്ഷണങ്ങളും എല്ലാ പകർച്ചയിലും പൊതുവായി കണ്ടെത്തിയിട്ടില്ല. പ്രത്യേകിച്ച്, കുട്ടികളിലോ ഗർഭിണികളിലോ പ്രതിരോധശേഷി കുറഞ്ഞവരിലോ രോഗാവസ്ഥ കഠിനമായേക്കാം.
Monkeypox has spread to 116 countries.